Friday, 6 February 2015

എന്റെ സര്‍വീസ്ജീവിതത്തിന്റെ 25 വര്‍ഷങ്ങള്‍
ഫെബ്രുവരി 5, 2015 - എന്റെ സര്‍ക്കാര്‍ സര്‍വീസ് ജീവിതം തുടങ്ങിയിട്ട് 25 വര്‍ഷം  തികഞ്ഞ് 26-ആo വര്‍ഷത്തിലേക്ക് കടന്ന ദിവസം. 1990 ഫെബ്രുവരി 5-ന് ന്യൂദില്ലിയിലെ യു.പി.എസ്.സി. ഓഫീസില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് ആയി സര്‍വീസില്‍ പ്രവേശിച്ച ഞാന്‍ ഇന്നും ക്ലര്‍ക്കായി തന്നെ സേവനം തുടരുന്നു. ഇടക്ക് പ്രൊമോഷന്‍ ലഭിച്ചില്ലെന്നല്ല. '90 ആഗസ്തില്‍ കേരള സെന്‍സസ് ഡയറക്റ്ററേറ്റില്‍ ക്ലര്‍ക്ക്-കം-കാഷ്യര്‍ ആയി ഡെപ്യൂട്ടേഷനില്‍ തിരുവനന്തപുരത്ത് തിരിച്ചെത്തി. '92 നവംബറില്‍ ഏജീസ് ഓഫീസില്‍ ക്ലര്‍ക്ക് ആയി നിയമനം കിട്ടിയതിനെ തുടര്‍ന്ന് ഡിസംബര്‍ 4-ന് ക്ലര്‍ക്ക്/ടൈപ്പിസ്റ്റ് ആയി ജോലിയില്‍ പ്രവേശിച്ചു. '96-ലെ 5-)൦ ശമ്പള കമ്മീഷന്‍ ശുപാര്‍ശകളുടെ ഭാഗമായി വന്ന ACP സ്കീം അനുസരിച്ച്‌ ഒരേ തസ്തികയില്‍ 12 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഗ്രേഡ് പ്രൊമോഷന്‍ ലഭിക്കും. അങ്ങനെ 2002 ഫെബ്രുവരിയില്‍ അക്കൗണ്ടന്‍റ് തസ്തികക്കുള്ള ശമ്പള സ്കെയില്‍ ലഭിച്ചു. 2006 ജനുവരി 1-ന് അക്കൗണ്ടന്‍റ് ആയി പ്രൊമോഷന്‍ ലഭിച്ചു. പക്ഷെ 2006 നവംബര്‍ 30-ന് ഓഫീസിലെ സഹപ്രവര്‍ത്തകനും സഖാവും ആയ സ: എസ്.വി. സന്തോഷ്കുമാറിനെ സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് (ഏജീസ് ഓഫീസില്‍ ചെയ്യേണ്ട പെന്‍ഷന്‍ ജോലികള്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് ഔട്ട്‌സോഴ്സ് ചെയ്തതിലെ അശാസ്ത്രീയതയും അപ്രായോഗികതയും ജീവനക്കാരുടെ ഒരു പരിശീലനയോഗത്തില്‍ എ.ജി.യോട് തന്നെ ചൂണ്ടിക്കാണിച്ചത് ഇഷ്ടപ്പെടാഞ്ഞ എ.ജി. അവിടെ വെച്ച് തന്നെ സന്തോഷിനെ സസ്പെന്‍ഡ് ചെയ്യുന്നതായി പ്രഖ്യാപിക്കുകയായിരുന്നു) നടന്ന ഒരു നിമിഷം പോലും ഓഫീസ് ജോലി തടസ്സപ്പെടുത്താതെയും പണിമുടക്കാതെയും ഉള്ള പ്രതിഷേധസമരത്തില്‍ പങ്കെടുത്തതിന് കള്ളക്കേസില്‍ പെടുത്തി കള്ളസാക്ഷികളെയും കള്ളവക്കീലിനെയും ഉപയോഗിച്ച് എ.ജി.യെ വഴി തടഞ്ഞതായി തെളിയിച്ച് 2008 ഏപ്രില്‍ 29-ന് എന്നെ വീണ്ടും ക്ലര്‍ക്കാക്കി. '90-ല്‍ 950/- രൂപയായിരുന്നു അടിസ്ഥാന ശമ്പളം എങ്കില്‍ ഇന്നത് 7780/- (5880+1990) ആയെന്നുമാത്രം. പോരാട്ടങ്ങള്‍ തുടരുന്നു. ഏജീസ് ഓഫീസിലെ എന്റെ സംഘടനയായ ഓഡിറ്റ്‌ ആന്‍ഡ് അക്കൗണ്ട്സ് അസോസിയേഷന്‍ ലക്ഷങ്ങള്‍ ചെലവാക്കി എനിക്ക് വേണ്ടി കൊച്ചിയിലെ കേന്ദ്ര സര്‍വീസ് ട്രിബ്യൂണലില്‍ തുടങ്ങി സുപ്രീം കോടതി വരെ നിയമപ്പോരാട്ടം നടത്തിയതിനെ തുടര്‍ന്ന് തരം താഴ്ത്തല്‍ ശിക്ഷയുടെ കാലാവധി ആദ്യം 7 വര്‍ഷം എന്ന് തീരുമാനിച്ചെങ്കിലും ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ അക്കൗണ്ടന്‍റ് ജനറല്‍ ശ്രീ. കെ.കെ. ശ്രീവാസ്തവ എന്റെ അപ്പീല്‍ പരിഗണിച്ച് ശിക്ഷയുടെ കാലാവധി 5 വര്‍ഷം എന്നാക്കി പുനര്‍നിര്‍ണയിച്ചിരിക്കുന്നു. അതുപ്രകാരം എനിക്ക് 2013 ഏപ്രില്‍ 29 മുതല്‍ അക്കൗണ്ടന്‍റ് ആയി നിയമനം ലഭിക്കണം. അതെ.....പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല. വീണ്ടും അതിശക്തമായ പോരാട്ടങ്ങളുടെ നാളുകളാണ് നമ്മുടെ മുമ്പില്‍. പതറാതെ, ഇടറാതെ ഇനിയും മുന്നോട്ട്........ലാല്‍ സലാം....!

Thursday, 15 January 2015

സ: കെ.എന്‍. വിജയകുമാറിനെ അനുസ്മരിക്കുമ്പോള്‍....

കേരള ഏജീസ് ഓഫീസിലെ ഓഡിറ്റ്‌ & അക്കൗണ്ട്സ് അസോസിയേഷന്‍ കണ്‍വീനറായിരുന്ന
സ: കെ.എന്‍. വിജയകുമാര്‍ അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ജനുവരി 16-ന് ഒരു വര്‍ഷം തികയുന്നു. 1987 ഫെബ്രുവരിയില്‍ തിരുവനന്തപുരം അക്കൗണ്ടന്‍റ് ജനറല്‍ ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ച സഖാവ് തന്റെ വിദ്യാര്‍ത്ഥിജീവിതകാലത്ത് തന്നെ തുടങ്ങിയ ഇടതുപക്ഷ പുരോഗമന ശക്തികളോടുള്ള ആഭിമുഖ്യം സര്‍വീസ് ജീവിതത്തിലും തുടര്‍ന്നു; സ്വാഭാവിക മായും അന്നത്തെ ഏജീസ് ഓഫീസ് എന്‍.ജി.ഒ. അസോസിയേഷന്റെ സജീവ പ്രവര്‍ത്തകരിലൊ രാളായി മാറി. ആദ്യ നാളുകളില്‍ തന്നെ ഓഫീസിലെ കാന്റീന്‍ ഭരണസമിതിയില്‍ സംഘടനയെ പ്രധിനിധീകരിച്ച് പ്രവര്‍ത്തിച്ചു. '90-ല്‍ സംഘടനയുടെ ട്രഷററായി. '92-ല്‍ കോട്ടയം ബ്രാഞ്ചാഫീ സിലേക്ക് സ്ഥലം മാറ്റം ലഭിച്ച സഖാവ് അന്നുമുതല്‍ 2005-ല്‍ തിരിച്ച് തിരുവനന്തപുരത്തേക്ക് വരുന്നതുവരെ സംഘടനയുടെ അവിടത്തെ കണ്‍വീനര്‍ ആയിരുന്നു. 2005-ല്‍ അക്കൗണ്ട്സ് അസോസിയേഷന്‍-3 ജനറല്‍ സെക്രട്ടറിയായ സഖാവ് 2007 മുതല്‍ ഓഡിറ്റ്‌ ആന്‍റ് അക്കൗണ്ട്സ് അസോസിയേഷന്‍ കണ്‍വീനറുമായിരുന്നു.

2006 ജൂണില്‍ സംസ്ഥാന സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് 'ഒരു റാങ്ക് - ഒരു പെന്‍ഷന്‍' സ്കീം പ്രകാരം പെന്‍ഷന്‍ പരിഷ്കരിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി. ഭരണഘടനാപരമായി ഏജീസ് ഓഫീസില്‍ ചെയ്യേണ്ട ജോലി അന്നത്തെ എ.ജി. വി. രവീന്ദ്രന്‍ തനിക്ക് താല്പര്യമുള്ള ഒരു സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തെ ഏല്‍പിക്കാന്‍ നടത്തിയ നീക്കം പുന:പരിശോധിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഔട്ട്‌സോഴ്സിംഗുമായി മുന്നോട്ട് പോയ എ.ജി. ഇതുസംബന്ധ മായി വിളിച്ചുചേര്‍ത്ത ഒരു യോഗത്തില്‍ ഈ തീരുമാനത്തിന്റെ പ്രായോഗിക വൈഷമ്യം ചൂണ്ടി ക്കാട്ടിയ സ: എസ്.വി. സന്തോഷ്കുമാറിനെ അവിടെ വെച്ചുതന്നെ സസ്പെന്‍റ് ചെയ്തു. തുടര്‍ന്ന് ജീവനക്കാര്‍ സംഘടനാഭേദമെന്യേ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. എല്ലാ സംഘടനകളും യോഗം ചേര്‍ന്ന് രൂപീകരിച്ച സംയുക്തസമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഔട്ട്‌സോഴ്സിംഗ് നീക്കം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പത്രക്കുറിപ്പ് ഇറക്കി. എന്നാല്‍ കോണ്‍ഗ്രസ്-ബി. ജെ.പി. അനുകൂല സംഘടനകളുടെയും കാറ്റഗറി സംഘടനകളുടെയും നേതൃത്വങ്ങളെ ഭീഷണിപ്പെടുത്തി യും പ്രലോഭിപ്പിച്ചും തന്റെ വശത്താക്കുന്നതില്‍ എ.ജി. രവീന്ദ്രന്‍ വിജയിച്ചു. പിന്നീട് അവരുടെ നിയോഗം ഒറ്റുകാരുടേത് ആയിരുന്നു. എ.ജി.യുടെ ജനാധിപത്യവിരുദ്ധ നിലപാടിനെതിരായുള്ള നിവേദനങ്ങളും പ്രതിഷേധപ്രകടനങ്ങളും ഫലം കാണാത്തതിനെത്തുടര്‍ന്ന് ഡിസംബര്‍ 19 മുതല്‍ ധര്‍ണ ആരംഭിച്ചു. സസ്പെന്‍ഷന്‍ പിന്‍വലിക്കാമെന്ന് അന്ന് മുഖ്യമന്ത്രി ആയിരുന്ന സ: വി.എസ്-ന് എ.ജി. വാക്ക് കൊടുത്തതിനെ തുടര്‍ന്ന് 26-ന് സമരം നിര്‍ത്തി. എ.ജി. വാക്ക് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് 2007 ജനുവരി 12-ന് വൈകുന്നേരം ഓഫീസ് സമയത്തിനുശേഷം പ്രകടനം നടത്തിയ സ്ത്രീകളടക്കമുള്ള ജീവനക്കാരെ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചു. ജനുവരി 15 മുതല്‍ അനിശ്ചിതകാല റിലേ നിരാഹാരം തുടങ്ങി. 18-ന്  സ: സന്തോഷ്കുമാറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതായും പെന്‍ഷന്‍ ജോലികള്‍ ഔട്ട്‌സോഴ്സ് ചെയ്യാനുള്ള തീരുമാനം റദ്ദാക്കുന്ന തായും എ.ജി. അറിയിച്ചതിനെത്തുടര്‍ന്ന് അസോസിയേഷന്‍ സമരം നിര്‍ത്തി.

എന്നാല്‍ പെന്‍ഷന്‍ പരിഷ്കരണജോലികള്‍ തുടങ്ങുന്നതിനുപകരം അസോസിയേഷന്റെ പ്രവര്‍ ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ പ്രതികാരനടപടികള്‍ എടുക്കാനും അസോസിയേഷനെ തന്നെ തകര്‍ക്കാനും ഉള്ള നീക്കങ്ങള്‍ മാത്രമായിരുന്നു എ.ജി.യുടെ ഭാഗത്ത് നിന്നും ഉണ്ടായത്. തിരുവനന്തപുരത്ത് മെയിന്‍ ഓഫീസിലും തൃശ്ശൂര്‍, കോഴിക്കോട്, എറണാകുളം, കോട്ടയം എന്നീ ബ്രാഞ്ച് ഓഫീസുകളിലുമായി അസോസിയേഷന്‍ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് കുറ്റപത്രങ്ങ ളും മെമ്മോകളും നല്‍കി. 600-ഓളം മെമ്മോകളാണ് നല്‍കിയത്. എ.ജി.യുടെ പ്രതികാരനടപടി കള്‍ക്കെതിരെ 2007 ജൂണ്‍ 12-ന് വി.ജെ.ടി. ഹാളില്‍ ചേര്‍ന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സ: പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സ: വി. ശിവന്‍കുട്ടി എം.എല്‍.എ. ചെയര്‍മാനും കോണ്‍ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ: എം. കൃഷ്ണന്‍ കണ്‍വീനറും സ: വര്‍ക്കല രാധാകൃഷ്ണന്‍ എം.പി. രക്ഷാധികാരിയും വിവിധ സംഘടനാ നേതാക്കള്‍ അംഗങ്ങളും ആയ ഒരു സമരസഹായസമിതി രൂപീകരിക്കപ്പെട്ടു. ഒക്ടോബര്‍ 15 മുതല്‍ 18 വരെ റിലേ നിരാഹാരം അനുഷ്ഠിച്ചു. സൂപ്പര്‍വൈസറി കാറ്റഗറിയില്‍ പെട്ട 40 ജീവനക്കാര്‍ക്ക് 3 വര്‍ഷത്തെ ഇന്‍ക്രിമെന്‍റ് തടഞ്ഞുകൊണ്ടും സ: എസ്. അനിലിനെ സസ്പെന്‍റ് ചെയ്തുകൊണ്ടുമാണ് ആ പ്രതിഷേധസമര ത്തെ എ.ജി. നേരിട്ടത്. ഓഫീസിനകത്ത് പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ട് സ: വി. ശിവന്‍കുട്ടിക്ക് എ.ജി. കത്ത് നല്‍കിയത് അന്ന് വിവാദമായിരുന്നു. തുടര്‍ന്ന് നവംബര്‍ 5-ന് അനിശ്ചിതകാല നിരാഹാരസമരത്തിന് സംഘടന തീരുമാനിച്ചു. ഓഫീസിനകത്ത് സെക്ഷനുകളിലും ഇടനാഴികളി ലും ഓഫീസ് പരിസരത്ത് മുക്കിലും മൂലയിലും ക്യാമറകള്‍ സ്ഥാപിച്ചും അസോസിയേഷന്‍ പ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ മാത്രമായി കരിങ്കാലി സംഘടനാ നേതാക്കളെ ചുമതലപ്പെടുത്തി ക്കൊണ്ടുള്ള ഉത്തരവുകള്‍ ഇറക്കിയും എല്ലാ ഗേറ്റിലും ബാരിക്കേഡ് തീര്‍ത്ത് ഓഫീസും പരിസ രവും ഒരു എ.സി.പി.യുടെ കീഴില്‍ ബന്തവസ് ആക്കിയും ആണ് എ.ജി. സമരത്തെ നേരിടാന്‍ തയ്യാറായത്. സംഘശക്തിയുടെ മുന്നില്‍ ബാരിക്കേഡും പോലീസ് ബന്തവസും നിഷ്പ്രഭമായി.
സ: അനിലിനെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കാമെന്നും കുറ്റപത്രവും മെമ്മോകളും നല്‍കി യ കേസുകളില്‍ അനുഭാവപൂര്‍ണമായ നടപടികളേ ഉണ്ടാകൂ എന്നും അധികാരികള്‍ രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് 37 ദിവസം നീണ്ടുനിന്ന നിരാഹാരസമരം ഡിസംബര്‍ 11-ന് അവസാ നിച്ചു. ഇന്ത്യന്‍ ഓഡിറ്റ്‌ & അക്കൗണ്ട്സ് ഡിപ്പാര്‍ട്മെന്റില്‍ (ഐ.എ&എ.ഡി) എക്കാലത്തും നടന്ന തുപോലെ ഇത്തവണയും അധികാരികള്‍ ജീവനക്കാരെ വഞ്ചിച്ചു. സ: അനിലിനെ തിരിച്ച് സര്‍ വീസില്‍ പ്രവേശിപ്പിച്ചു എങ്കിലും മറ്റെല്ലാ ഉറപ്പുകളും അവര്‍ കാറ്റില്‍ പറത്തി. കേരളത്തിലെ ഏജീസ് ഓഫീസില്‍ നടക്കുന്ന പ്രതികാരനടപടികളില്‍ പ്രതിഷേധിച്ച് 2010 ഏപ്രില്‍ 8-ന് രാജ്യവ്യാ പകമായി എല്ലാ ഓഡിറ്റ്‌-അക്കൗണ്ട്സ് ഓഫീസുകളിലും അഖിലേന്ത്യാ ഓഡിറ്റ്‌ ആന്‍റ് അക്കൗണ്ട്സ് അസോസിയേഷന്റെ ആഹ്വാനം അനുസരിച്ച്‌ നടന്ന പ്രതിഷേധദിനാചരണത്തില്‍ പങ്കെടുത്ത രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് ജീവനക്കാരുടെ 3 വര്‍ഷം വരെയുള്ള ഇന്‍ക്രിമെന്‍റ് തടഞ്ഞു.

പാര്‍ലമെന്റ് പാസാക്കിയ 'നാഷണല്‍ ലിറ്റിഗേഷന്‍ പോളിസി' അനുസരിച്ച് വ്യക്തികളുടെ മേലു ള്ള ശിക്ഷാനടപടികളില്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ തീര്‍പ്പ് അന്തിമമായി കരുതേണ്ടതാണ്. ഇത്തരം കേസുകളില്‍ ഉയര്‍ന്ന കോടതികളില്‍ അപ്പീല്‍ പോകാന്‍ പാടില്ല എന്ന് ഈ നയം അസന്ദിഗ്ധമായി അനുശാസിക്കുന്നു. എന്നാല്‍ ഇതിന് കടകവിരുദ്ധമായി ട്രൈബ്യൂണ ലിന്റെ കൊച്ചി ബെഞ്ചിന്റെ എല്ലാ വിധികളിന്മേലും ഹൈക്കോടതിയിലും സുപ്രീംകോടതിയി ലും അപ്പീല്‍ പോകാനായിരുന്നു അന്നത്തെ സി.&എ.ജി വിനോദ് റായ്-യുടെയും മറ്റ് അധികാരി കളുടെയും തീരുമാനം. കേരള ഏജീസ് ഓഫീസിലെ ശിക്ഷാ നടപടികള്‍ എല്ലാം നിയമവിരുദ്ധ മെന്ന് കണ്ടെത്തുകയും അധികാരികളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു ട്രൈബ്യൂണല്‍.

സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡണ്ടായിരുന്ന സ: എം.കെ. പാന്ഥെ കേരളത്തിലെ ഏജീസ് ഓഫീസില്‍ നടക്കുന്ന മനുഷ്യാവകാശ, ട്രേഡ് യൂണിയന്‍ അവകാശ ലംഘനങ്ങള്‍ 2008 നവംബ റില്‍ ഐ.എല്‍.ഓ. (അന്താരാഷ്‌ട്ര തൊഴില്‍ സംഘടന) യുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് ഐ.എല്‍.ഓ. കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ചോദിച്ചു. ഇതിന്റെ പേരിലും സംഘടനക്കെതിരെ പ്രതികാരനടപടികള്‍ക്കാണ് അധികാരികള്‍ ശ്രമിച്ചത്. ഓഡിറ്റ്‌ അസോസി യേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സ: കെ.എ. മാനുവലിനെയും സ: എസ്. അനിലിനെയും പിരിച്ചുവിട്ടതിനുശേഷമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ട്രേഡ് യൂണിയന്‍ അവകാശങ്ങളില്ലെന്നും അധികാരികള്‍ അനുവദിക്കുന്ന വളരെ പരിമിതമായ സംഘടനാപ്രവര്‍ത്തനത്തിന് മാത്രമേ അവര്‍ക്ക് അര്‍ഹതയുള്ളുവെന്നും പ്രഖ്യാപിക്കുന്ന നിഷേധാത്മകമായ മറുപടി കേന്ദ്രസര്‍ക്കാര്‍ ഐ.എല്‍.ഓ.ക്ക് നല്‍കിയത്. സര്‍ക്കാരിന്റെ ഈ നിലപാട് തള്ളിക്കൊണ്ടാണ് കേരളത്തിലെ ഏജീസ് ഓഫീസില്‍ നടക്കുന്ന ഗുരുതരവും നിയമവിരുദ്ധവുമായ മനുഷ്യാവകാശലംഘനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും കേന്ദ്ര സര്‍വീസ് സംഘടനകളുടെ അംഗീകാരച്ചട്ടങ്ങളിലെ തൊഴി ലാളിവിരുദ്ധമായ 5, 6, 8 എന്നീ ഖണ്ഡികകള്‍ എടുത്തുകളയണമെന്നും ഐ.എല്‍.ഓ. കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. രണ്ടു പിരിച്ചുവിടല്‍ ഉള്‍പ്പെടെ 120-ഓളം പേരെയാണ് തരം താഴ്ത്തലിനും 10 വര്‍ഷം വരെ ഇന്‍ക്രിമെന്‍റ് തടയുന്നതിനും പ്രൊമോഷന്‍ നിഷേധിക്കുന്നതിനും വിധേയമാക്കിയത്.

2005-ല്‍ തിരുവനന്തപുരത്തെത്തിയ സഖാവ് വിജയകുമാറിന്റെ ദൗത്യം ഈ പോരാട്ടത്തിന്റെ നേതൃത്വം ഏറ്റെടുക്കുക എന്നതായിരുന്നു. നിയമപ്പോരാട്ടത്തിലും വിജയം നേടാനായത് ആ പോരാട്ടത്തിന്റെ കൂടെ ഫലമായാണ്. മരണം വരെയും വിശ്രമമില്ലാതെയുള്ള പോരാട്ടമായി രുന്നു സഖാവ് നടത്തിയത്. കേരളത്തിലെ  ഇടതുപക്ഷ-പുരോഗമന ചിന്താഗതിക്കാരായ എല്ലാ സംഘടനകളുടെയും നല്ല മനുഷ്യരുടെയും പിന്തുണ ഈ പോരാട്ടത്തിന് ലഭ്യമാകുന്നതിലും സഖാവ് വഹിച്ച പങ്ക് വിസ്മരിക്കാവുന്നതല്ല. സഖാവിന്റെ ദീപ്തമായ സ്മരണക്കുമുമ്പില്‍ ഒരായിരം അശ്രുപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.

Sunday, 13 January 2013

ജനുവരി 8 മുതല്കേരളത്തിലെ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന അനിശ്ചിതകാലപണിമുടക്കിന് ഏജീസ് ഓഫീസ് ജീവനക്കാരുടെ സംഘടനയായ ആഡിറ്റ് ആന്ഡ്അക്കൗണ്ട്സ് അസോസിയേഷന്പൂര് പിന്തുണ പ്രഖ്യാപിച്ചു. ഭാവിതലമുറയുടെ സാമൂഹ്യസുരക്ഷിതത്വം ഉറപ്പാക്കാന്വേണ്ടി കൂടി നടക്കുന്ന ത്യാഗപൂര്ണമായ സമരം വിജയിക്കേണ്ടതും പുതിയ പങ്കാളിത്ത പെന്ഷന്പദ്ധതി ഇവിടെ നടപ്പാക്കപ്പെടുന്നില്ല എന്ന്  ഉറപ്പ് വരുത്തേണ്ടതും യുവജനങ്ങളുടെയും  വിദ്യാര്ത്ഥികളുടെയും സ്ത്രീകളുടെയും കടമയാണ്. നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി പെന്ഷന്സമ്പ്രദായം ഇല്ലാതായാല്വിഖ്യാതമായ കേരളാ മോഡല്വികസനം എന്നതും കാലക്രമത്തില്ഇല്ലാതാകും. മാത്രമല്ല സര്ക്കാര്ജീവനത്തിന്റെ ആകര്ഷണീയതയും സുരക്ഷിതത്ത്വവും ഇല്ലാതാകുന്നതോടെ സര്വീസിന്റെ മേന്മയും മെച്ചവും നഷ്ടമാകും. 2004 മുതല്കേന്ദ്ര സര്വീസിലും കേരളം, ബംഗാള്, ത്രിപുര എന്നിവ ഒഴിച്ചുള്ള സംസ്ഥാന സര്വീസുകളിലും പുതിയതായി സര്വീസില്കയറിയവര്ക്ക്  പങ്കാളിത്ത പെന്ഷന്പദ്ധതിയാണ് നടപ്പിലാക്കപ്പെടുന്നത്. ഇതുവരെ ജീവനക്കാരുടെ ശമ്പളത്തില്നിന്ന് പിടിക്കുന്ന തുകയുടെ കൃത്യമായ കണക്കു സൂക്ഷിക്കാനോ ഇതെങ്ങിനെ കൈകാര്യം ചെയ്യണമെന്നോ പെന്ഷന്ഫണ്ട്മാനേജര്മാര്ആരായിരിക്കണമെന്നോ ജീവനക്കാരുടെ വിഹിതത്തിനു തുല്യമായ സര്ക്കാര് വിഹിതം ബഡ്ജറ്റുകളില് മാറ്റിവെക്കാനോ ഒരു സര്ക്കാരും തയ്യാറായിട്ടില്ല എന്നുള്ളത് പദ്ധതിയുടെ കാര്യത്തില്സര്ക്കാരുകള്ക്ക് തന്നെ അനിശ്ചിതത്വം ഇപ്പോഴും നിലനില്ക്കുന്നു എന്നതിന്റെ തെളിവാണ്. പഞ്ചായത്തുതലം മുതല്പാര്ലമെന്റു വരെയുള്ള ജനപ്രതിനിധികളുടെ കാര്യത്തിലോ പ്രതിരോധസേനാംഗങ്ങളുടെ കാര്യത്തിലോ പങ്കാളിത്ത പെന്ഷന്പദ്ധതി നടപ്പാക്കാന്സര്ക്കാരുകള്തയ്യാറാകാത്തത് ഇതിന്റെ സുരക്ഷിതത്വമില്ലായ്മയുടെ പ്രകടമായ തെളിവാണ്. സംസ്ഥാന ഗസറ്റഡ് ജീവനക്കാരുടെ പേസ്ലിപ് സമ്പ്രദായം ഇല്ലാതാക്കാനുള്ള സംസ്ഥാന സര്ക്കാരിന്റെ തീരുമാനം തലയ്ക്കു മേലെ തൂങ്ങി കിടക്കുമ്പോഴാണ് കാലക്രമത്തില്സംസ്ഥാന ജീവനക്കാരുടെ പി.എഫ്-ഉം പെന്ഷനും ഇല്ലാതാകുന്ന പുതിയ തീരുമാനവും സംസ്ഥാന സര്ക്കാര്തന്നെ എടുക്കുന്നത്. അക്കൗണ്ടന്റ് ജനറല്ആഫീസില്ഇനി അക്കൗണ്ടിംഗ് വിഭാഗം തന്നെ ഭാവിയില് ഇല്ലാതാകുന്ന സ്ഥിതിയാണ് ഉണ്ടാകാന്പോകുന്നത്. ഏജീസ് ഓഫീസ് ജീവനക്കാരുടെ ആശങ്ക വര്ദ്ധിപ്പിക്കുന്നതാണ് സര്ക്കാര്തീരുമാനം എന്നതു കൊണ്ടു തന്നെ സമരം വിജയിക്കേണ്ടത് ഏജീസ് ഓഫീസ് ജീവനക്കാരുടെ കൂടെ ആവശ്യമാണ്എന്ന് ഞങ്ങള്തിരിച്ചറിയുന്നു. സമരത്തിന് ഓഡിറ്റ്ആന്ഡ്അക്കൗണ്ട്സ് അസോസിയേഷന്എല്ലാ വിധ പിന്തുണയും അറിയിക്കുന്നു.

Friday, 14 January 2011

ട്രേഡ് യുണിയന്‍ അവകാശങ്ങളും സര്‍ക്കാര്‍ ജീവനക്കാരും-കണ്‍വെന്ഷന്‍

കേരളത്തിലെ ഏജീസ് ഓഫീസില്‍ നടക്കുന്ന സംഘടനാപ്രവര്‍ത്തനസ്വാതന്ത്ര്യനിഷേധത്തിനും ജനാധിപത്യധ്വംസനത്തിനും ആഡിറ്റ് ആന്‍ഡ്‌ അക്കൌണ്ട്സ് അസോസിയേഷന്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ കംപ്ട്രോളര്‍ ആന്‍ഡ്‌ ആഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ-ഓഫീസിലെയും ഇന്ത്യന്‍ ആഡിറ്റ് ആന്‍ഡ്‌ അക്കൌണ്ട്സ് ഡിപാര്‍ട്ട്മേന്റിലെയും അധികാരികള്‍ തുടര്‍ന്നുപോരുന്ന പ്രതികാരമനോഭാവത്തോടെയുള്ള ശിക്ഷാനടപടികള്‍ക്കും എതിരെ ഏജീസ് ഓഫീസ് ജീവനക്കാര്‍ ഒരു കണ്‍വെന്ഷന്‍ ചേരുന്നു.-തിരുവനന്തപുരം പുളിമൂട്ടിലുള്ള ബാങ്ക് എംപ്ലോയീസ് യുണിയന്‍ ഹാളില്‍ ജനുവരി 15 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക്. സഖാവ്‌ ടി. ശിവദാസമേനോന്‍ ഉദ്ഘാടനം ചെയ്യുന്ന കണ്‍വെന്ഷനില്‍ സഖാക്കള്‍ എ. സമ്പത്ത് എം.പി, പന്ന്യന്‍ രവീന്ദ്രന്‍ എക്സ്.എം.പി, വി. ശിവന്‍കുട്ടി എം.എല്‍.എ, എം. എസ്. രാജ (സെക്രടറി ജനറല്‍, ആള്‍ ഇന്ത്യ ആഡിറ്റ് ആന്‍ഡ്‌ അക്കൌണ്ട്സ് അസോസിയേഷന്‍), എം. കൃഷ്ണന്‍ (സെക്രടറി ജനറല്‍, നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് ആന്‍ഡ്‌ ജനറല്‍ സെക്രടറി, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്മെന്റ് എംപ്ലോയീസ് ആന്‍ഡ്‌ വര്‍ക്കേര്‍സ്, കേരള സ്റ്റേറ്റ് കമ്മിറ്റി), പി.വി. ജോസ് (പ്രസിഡന്റ്‌, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് കമ്മിറ്റി) എന്നിവര്‍ സംസാരിക്കുന്നതായിരിക്കും. "ട്രേഡ് യുണിയന്‍ അവകാശങ്ങളും സര്‍ക്കാര്‍ ജീവനക്കാരും" എന്ന വിഷയത്തില്‍ നടക്കുന്ന കണ്‍വെന്ഷനില്‍ പ്രഖ്യാപന രേഖ സ: വി. ശ്രീകുമാര്‍ (അഡിഷനല്‍ സെക്രടറി ജനറല്‍, ആള്‍ ഇന്ത്യ ആഡിറ്റ് ആന്‍ഡ്‌ അക്കൌണ്ട്സ് അസോസിയേഷന്‍) അവതരിപ്പിക്കും. ആഡിറ്റ് ആന്‍ഡ്‌ അക്കൌണ്ട്സ് അസോസിയേഷന്‍ ചെയര്‍മാന്‍ സ: കെ. കമലാസനന്‍ അധ്യക്ഷത വഹിക്കുന്ന കണ്‍വെന്‍ഷനില്‍ കണ്‍വീനര്‍ സ: കെ.എന്‍. വിജയകുമാര്‍ സ്വാഗതവും അക്കൌണ്ട്സ് അസോസിയേഷന്‍ കാറ്റഗറി-2 പ്രസിഡന്റ്‌ സ: എന്‍.എന്‍. ബാലചന്ദ്രന്‍ നന്ദിയും പറയും. എല്ലാ സര്‍വീസ്-ട്രേഡ് യുണിയന്‍ പ്രവര്‍ത്തകരെയും ജനാധിപത്യവിശ്വാസികളെയും ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നു.http://www.deshabhimani.com/Profile.php?user=201479

Monday, 19 April 2010

കേരളത്തിന്റെ ഒരു നാണക്കേട് ഒഴിവായി

കേരളത്തെ കുറിച്ചോ തിരുവനന്തപുരത്തെ കുറിച്ചോ ഒന്നും അറിയാതെ അച്ഛന്‍ വഴിയോ അമ്മ വഴിയോ ജന്മം കൊണ്ടോ മാത്രം മലയാളത്തെ കുറിച്ച് കേട്ടറിവുള്ള ഈ അന്താരാഷ്‌ട്ര അരാഷ്ട്രീയക്കാരന്‍, അമേരിക്കന്‍ താല്പര്യം ഇന്ത്യന്‍ വിദേശ നയതന്ത്ര ബന്ധങ്ങളില്‍ ഒരു നയമായി തന്നെ ബോധപൂര്‍വം ഉള്‍പ്പെടുത്താന്‍, ചേരിചേരാ നയത്തില്‍ നിന്നും സോഷ്യലിസ്റ്റ് പക്ഷപാതിത്വത്തില്‍ നിന്നും ഇന്ത്യന്‍ രാഷ്ട്രീയ മനസ്സിനെ മാറ്റിയെടുക്കാന്‍, തുറന്ന അമേരിക്കന്‍ പക്ഷപാതിയായ മന്മോഹന്സിങ്ങിനു ഒരു കൈ സഹായമായി ഇടപെടാന്‍, ആരുടെയൊക്കെയോ എവിടത്തെയോ തീരുമാനപ്രകാരം തിരുവനന്തപുരത്തു നിന്ന് പാര്‍ലമെന്റിലേക്ക് കോണ്‍ഗ്രസ്‌ ടിക്കെറ്റില്‍ മത്സരിക്കാനും, ബിജെപി-വര്‍ഗീയ വിരുദ്ധ ചിന്താഗതിയുടെയും ബോധപൂര്‍വമായ ഇടതുപക്ഷ വിരുദ്ധവും സാമ്രാജ്യത്ത്വ അനുകൂലവും ആയ മാധ്യമ പ്രചാരണത്തിന്റെയും ഇടതുപക്ഷത്തെ ഒറ്റുകാരുടെ കൂട്ടിക്കൊടുപ്പിന്റെയും പരിണിതഫലമായി രൂപം കൊണ്ട തരംഗത്തില്‍ തിരുവനന്തപുരത്തിനു തന്നെ നാണക്കേട്‌ സൃഷ്ടിച്ചുകൊണ്ട് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കാനും വീണ്ടും കേരളത്തിന്റെ പാരമ്പര്യത്തിന് അഭിമാനക്ഷതം ഏല്‍പ്പിക്കുന്ന രീതിയില്‍ വളഞ്ഞ വഴിയില്‍ തോമസ്‌ മാഷിനെപ്പോലെ കേന്ദ്ര മന്ത്രിസഭയില്‍ ഒരു സഹമന്ത്രിയാകാനും നിയോഗിക്കപ്പെട്ട ഈ "ശശി തരൂര്‍" എന്ന മഹാനുഭാവനെ, ഇന്ത്യക്ക് തന്നെ ഒരു മാനക്കേട്‌ ആകുന്നതിനു മുന്‍പേ, മന്മോഹനും അമേരിക്കന്‍ പക്ഷപാതികള്‍ക്കും ഇഷ്ടക്കേട് നിലനിര്ത്തിക്കൊണ്ടു തന്നെ, മന്ത്രിസഭയില്‍ നിന്നൊഴിവാക്കാന്‍ ധീരമായി തീരുമാനിച്ച സോണിയക്കും പ്രണാബിനും ആന്റണിക്കും നൂറു നമസ്കാരം ഈ മലയാളി നേരുന്നു.

Friday, 26 February 2010

ലജ്ജിക്കുക നാം ഓരോരുത്തരും

ആരും കണ്ടിട്ടില്ലാത്ത ഒരു സരസ്വതീസങ്കല്പം ഒരു സുന്ദരിയുടെതായപ്പോള്‍ അത് പൂജാ മുറിയില്‍ വെച്ച് ആരാധിക്കാം. ഒരു ചിത്രകാരന്റെ ഭാവനയില്‍ അതിനു വേറൊരു ഭാവവും രൂപവും വന്നപ്പോള്‍ അത് വരച്ച ചിത്രകാരന്റെ ജാതി നോക്കി -കൊള്ളൂല്ല; അയാള്‍ പടിഞ്ഞാറിന്റെ അടിമയുമല്ല-എങ്കില്‍ അയാളെ കൊല്ലുക തന്നെ. ആക്രോശമായി; ഭീഷണിയായി. അയാള്‍ നാട് വിട്ടു പലായനം ചെയ്തപ്പോള്‍ ഒരിക്കലും ഒരു പ്രദേശത്തും തിരിച്ചുവരാതിരിക്കാന്‍ രാജ്യത്തെ ആയിരത്തോളം കോടതികളില്‍ അയാള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍..എന്നിട്ടിപ്പോള്‍ ഈ വര്‍ഗീയ ഭ്രാന്തന്മാരോട് മാപ്പ് പറഞ്ഞാല്‍ തിരിച്ചു വരാന്‍ അനുവദിക്കാമത്രേ!! രാജ്യം ഒരു ഭ്രാന്താലയം ആയിരിക്കുന്നു. ഭാരതത്തിന്റെ പാരമ്പര്യം ഹിന്ദു മതത്തിന്റെയല്ല. ഇന്ന് ഹിന്ദു മതം എന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത് ബ്രാഹ്മണ മതം ആണ്. അത് ഭൂരിപക്ഷത്തിന്റെ മാത്രം അഭിപ്രായം മാനിക്കുന്ന പാരമ്പര്യം അല്ല. വിശ്വാസിക്കും അവിശ്വാസിക്കും ഒരേ പോലെ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന ജനാധിപത്യത്തില്‍ അടിയുറച്ചതാണ്. ഹിന്ദു-മുസ്ലിം വര്‍ഗീയ വാദികള്‍ക്ക് വേണ്ടി മുട്ട് മടക്കുന്ന; നട്ടെല്ലില്ലാത്ത ഒരു ഭരണകൂടം-രാജ്യത്തെ പൌരനു സ്വതന്ത്രമായി ജീവിക്കാന്‍ ആകുന്ന അവസ്ഥ നല്‍കാന്‍ കഴിവില്ലാത്ത ഭരണക്കാരും കോടതിയും സെകുലര്‍ എന്ന് നൂറു വട്ടം പറയുന്ന രാഷ്ട്രീയ പാര്‍ട്ടികളും ഈ രാജ്യത്തെ എവിടെ എത്തിച്ചിരിക്കുന്നു എന്ന് നോക്കുക...നാം ഓരോരുത്തരും ഇതിനു ഉത്തരവാദികള്‍ ആണ്...വയോവൃദ്ധനായ ഈ കലാകാരനെ അദ്ദേഹത്തിന്‍റെ ജന്മദേശത്ത്, സ്വന്തം മണ്ണില്‍ ജീവിക്കാനും മരിക്കാനും അവകാശം നല്‍കാത്ത ഈ അവസ്ഥക്ക് അദ്ദേഹത്തോട് നമുക്ക് മാപ്പ് ചോദിക്കാം, മാപ്പര്‍ഹിക്കുന്നില്ല നാം എങ്കിലും...

Friday, 27 November 2009


Thursday, 12 November 2009

മാധ്യമ ധര്‍മ്മത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്ന, എല്ലാ മാധ്യമ മര്യാദകളും ലംഘിക്കുന്ന ഒരു വാര്‍ത്ത ഏഷ്യാനെറ്റ്‌ ട്വിട്ടെരില്‍ കൊടുത്തിരിക്കുന്നു..വാര്‍ത്ത ആദ്യം എത്തിക്കുന്നതിനുള്ള മത്സരം എത്ര വൃത്തികെട്ട പണിയും പത്ത്രപ്രവര്‍ത്തകരെക്കൊണ്ട് ചെയ്യിക്കും എന്നതിന്റെ തെളിവാണ് "congress leader K.Karunakaran passes away" എന്ന പച്ചക്കള്ളം asianetindia 8.47nu ട്വീറ്റ്‌ ചെയ്തിരിക്കുന്നത്. എല്ലാവരും ഇതിനെ അപലപിക്കുക.

Tuesday, 15 September 2009

ഹിപ്പോക്രസിയുടെയും നാട്യങ്ങളുടെയും ലോകത്ത് ഞാനും എന്‍റെ വിചാരങ്ങളും പലര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഞാന്‍ കാരണം ഒന്നും വേണ്ട. ഭീരുത്വമോ ഒഴിഞ്ഞു മാരലോ അല്ല.

Wednesday, 12 August 2009

ഒന്നും എഴുതാന്‍ കഴിയുന്നില്ല. എന്തെങ്കിലും തുറന്നെഴുതിയാല്‍ അത് പല ബന്ധങ്ങളെയും ബാധിക്കും. അതിനാല്‍ ആണ് മടിക്കുന്നത്. എങ്കിലും എന്‍റെ മനസ്സിന് ഒരു സുഖം കിട്ടാന്‍, ഒന്നു ആശ്വസിക്കാന്‍ എഴുതാന്‍ തീരുമാനിച്ചു.

Saturday, 18 July 2009

ഞാന്‍ എന്‍റെ ബ്ലോഗ് തുറന്നു. കുറെ നാളായി വിചാരിക്കുന്നു. ഇന്ന് അത് സംഭവിച്ചു. എഴുതാന്‍ കുറെയേറെ കാര്യങ്ങള്‍ ഉണ്ട്. എന്ത്, എങ്ങനെ, എവിടെ തുടങ്ങണം എന്നറിയില്ല. എന്തായാലും തുടങ്ങി. ഇനി സൗകര്യം പോലെ ചെയ്യാം.